2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

Quran 1 - മുഖവുര

Quran 1 - മുഖവുര 

പുതിയ ഒരു പരിഭാഷ ആവശ്യമായി വരുന്നത് മുൻ പരിഭാഷകൾ നിർവഹിച്ച് കൊടുക്കാത്ത വല്ല ആവശ്യവും നിർവഹിച്ചു ക്കൊടുക്കാനുണ്ടെങ്കിൽ മാത്രമാണു.... തഫ്ഹീമുൽ ഖുർആന്റെ ഉദ്ദേശ്യത്തെ കുറിച്ച് രചയിതാവ് “എന്റെ ഈ സേവനം, വിശാലമായ ഖുർആൻ വിജ്ഞാനീയ ശേഖരങ്ങൾ പ്രയോജനപ്പെറ്റുത്താനാവാത്ത, അറബി ഭാഷയിൽ നിപുണരല്ലാത്ത, സാമാന്യ വിദ്യാഭ്യാസമുള്ള ആളുകൾക്കു വേണ്ടിയുള്ളതാണ്‌” - (ആമുഖം പേജ് 3). 

ഖുർആൻ പരിഭാഷ പദാനുപദ തർജമായാവുമ്പോൾ സംഭവിക്കുന്ന പ്രധാന പ്രശ്നം വിശദീകരിക്കുന്നത് കാണുക.. “മനുഷ്യമനസ്സുകളിലേക്കിറങ്ങിച്ചെല്ലാനുള്ള ഖുർആന്റെ ശക്തി ബദ്ധവൈരികൾ പോലും അംഗീകരിക്കുകയും വശീകരണ ശക്തിയുള്ള ഈ വചനങ്ങൾ കേൾക്കാനിടയാകുന്നവർ അതിന്റെ വശ്യതയിൽ കുടുങ്ങിപ്പോകുമെന്ന് ഭയപ്പെടുകയും ചെയ്തിരുന്നു. ഖുർആന്ന് ഈ ഗുണം ഉണ്ടായിരുന്നില്ലെങ്കിൽ തർജമയിൽ കാണുന്നതു പോലെ ശുഷ്കമായ ഭാഷയിൽ തന്നെയാണു അതിന്റെ മൂലവചനങ്ങളും അവതരിച്ചിരുന്നതെങ്കിൽ ചരിത്രത്തിൽ സംഭവിച്ചതുപോലെ അറേബ്യൻ മനസ്സുകലെ സ്വാധീനിക്കാനോ തരളിതമാക്കാനോ അതിനൊരിക്കലും കഴിയുമായിരുന്നില്ല...” (ആമുഖം പേജ് 4). ഖുർആന്റെ ഘടന പ്രബന്ധ ശൈലിയല്ല, പ്രഭാഷണ ശൈലിയാണു എന്നതത്രെ പദാനുപത വിവർത്തനത്തിന്റെ ഫലക്കുറവിനുള്ള മറ്റൊരു പ്രധാന കാരണം. 

ഖുർആൻ പഠിക്കാനിറങ്ങുമ്പോൾ, ഖുർആൻ എങ്ങനെയുള്ള ഗ്രന്ഥമാണെന്ന് വായനക്കാരനു നല്ല നിശ്ചയം വേണം,.. താൻ കണ്ട് പരിചയമുള്ള സാഹിത്യ ഘടനയിലുള്ള ഗ്രന്ഥമല്ല ഖുർആൻ. ഖുർആന്റെ പ്രതിപാദനത്തെക്കുറിച്ച് സാമാന്യം അറിവ് നമുക്ക് ഉണ്ടായിരിക്കണം. 

അല്ലാഹു മനുഷ്യനെ പ്രതിനിധിയായി നിയോഗിച്ചു. ജീവിതം മനുഷ്യനു ഒരു പരീക്ഷണവും പരീക്ഷയുമാണു,.. അല്ലാഹു മനുഷ്യനെ ദീൻ എന്താണെന്ന് പഠിപ്പിച്ചു. അല്ലാഹു മനുഷ്യനു മാർഗ്ഗ ദർശനത്തിനായി പ്രവാചകന്മാരെ അയച്ചു. പക്ഷെ മനുഷ്യൻ വ്യതിചലിച്ചു. അവസാനമായി മുഹമ്മദ് നബിയെ അയച്ചു... പൂർവ്വ പ്രവാചകന്മാരുടെ അതേ ദൗത്യവുമായി,..  

ഖുർആൻ പ്രബോധനത്തിന്റെയും മാർഗദർശനത്തിന്റെയും ആധാര ഗ്രന്ഥമത്രെ. മുഹമ്മദ് നബി തിരുമേനിക്ക് അല്ലാഹു അവതരിപിച്ച വിശുധ ഖുർആൻ. 

ഖുരാന്റെ പ്രതിപാദ്യം മനുഷ്യനാണു... മനുഷ്യനെ സംബന്ധിച്ച് ഉചിതവും ഉത്തമഫലദായകവുമായ നയം ദീൻ മാത്രമാണു.. ഇതത്രെ ഖുർആന്റെ പ്രതിപാദ്യ വിശയം.. 
ആ ശരിയായ നയത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുകയും അശ്രദ്ധകൊണ്ട് വിനഷ്ടമായതും ധിക്കരം കൊണ്ട് വികൃതമായതുമായ ദൈവിക സന്മാർഗത്തെ  വീണ്ടും അവന്റെ മുമ്പിൽ വ്യക്തമായി സമർപ്പിക്കുകയുമാണു ഖുർആന്റെ ലക്ഷ്യം. 

ഖുർആന്റെ സൂക്തങ്ങൾ കേന്ദ്ര വിശയത്തിൽ കോർത്ത മുത്തുമണികളാണു. ഓരോ കാര്യവും ഇക്കാരണത്താൽ തന്നെ , ലക്ഷ്യത്തിനാവശ്യമായത്രയും ആവശ്യമായ വിധത്തിലും മാത്രമേ പരാമർശിക്കുന്നുള്ളൂ. 

ഖുർആൻ എഴുതിയയച്ചതല്ല.. അത് പ്രവാചക ജീവിതത്തിന്റെ വിവിധ ഘട്ടത്തിൽ അവതരിച്ചതാണു. ഇതിന്റെ ഒന്നാം ഘട്ടം താഴെ വരിക്കും വിധമാണു 
1- ഈ മഹത് കൃത്യത്തിനു സ്വയം തയ്യാറെടുക്കേണ്ടതെങ്ങനെയെന്നും പ്രവർത്തനം ഏതുരീതിയിൽ വേണമെന്നും പ്രവാചകനെ പഠിപ്പിക്കുക. 
2- യാഥാർത്ഥ്യത്തെ കുറിച്ച പ്രാരംഭ പരാമർശം, ചുറ്റുപാടുമുള്ള ജനങ്ങളിൽ സ്ഥലം പിടിച്ചിരുന്നതും അവരുറ്റെ അബദ്ധ നയത്തിനു പ്രേരകമായി വർത്തിച്ചിരുന്നതുമായ തെറ്റിദ്ധാരണകളുടെ പൊതുവായ ഖണ്ഡനം.
3- ശരിയായ നയത്തിന്റെ പ്രബോധനം, മനുഷ്യന്റെ വിജയ സൗഭാഗ്യത്തിനു നിദാനമായ ദൈവിക മാർഗ ദർശനത്തിന്റെ പ്രാഥമിക തത്വങ്ങളെയും മൗലിക ദർമ്മങ്ങളെയും കുറിച്ച പ്രതിപാദനം. 
ഈ പ്രാരംഭ ഘട്ടം ഉദ്ദേശം നാലഞ്ചു വർഷം തുടർന്നു. 
രണ്ടാം ഘട്ടം ,.. ഈ ഘട്ടത്തിൽ അതി കഠിനമായ ഒരു ജീവന്മരണ സമരം തന്നെ നടന്നു. 
മൂന്നാം ഘട്ടത്തിൽ ,.. ഹിജ്റ ചെയ്ത് മദീനയിലെത്തി. ഈ ഘട്ടത്തിലെ ഖുർആനിക പ്രഭാഷണങ്ങൾ ചിലപ്പോൾ തീപൊരി പ്രസംഗങ്ങളുടെ രീതിയിലാണെങ്കിൽ ചിലപ്പോൾ രാജകീയ വിളംബരങ്ങളുടെ രൂപത്തിലായിരുന്നു. അവയിൽ ചിലത് ശിക്ഷണ നിർദേശങ്ങളാണെങ്കിൽ മറ്റു ചിലത് സംസ്കരണ പ്രധാനമായ സാരോപദേശങ്ങളായിരുന്നു.

ഖുർആൻ അടിസ്ഥാന പരമായി പ്രബോധന ഗ്രന്ഥമാണു. ഈ വിധമൊരു ഗ്രന്ഥത്തിൽ ഡോക്ടറേറ്റു ബിരുദത്തിന്റെ തീസീസിലെന്ന പോലുള്ള രചനാരീതി കാണുകയില്ലെന്ന് സ്പഷ്ടമാണു. ഖുർആൻ ഒരു ആദർശ പ്രബോധകന്റെ പ്രഭാഷണങ്ങളായാണു അവതരിച്ചത്. 

ക്രോഡീകരണം 
കുട്ടികളും വൃദ്ധരും സ്ത്രീകളും പുരുഷന്മാരും നഗരവാസികളും ഗ്രാമീണരും പണ്ഡിതന്മാരും പാമരന്മാരുമെല്ലാം ഖുർആൻ വായിക്കണം. എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ തരം പരിതസ്ഥതികളിലും അതു വായിക്കപ്പെടണം. ധൈഷണികമായും വൈജ്ഞാനികമായും ഭിന്നവിതാനങ്ങളിലുള്ള മനുഷ്യർ തങ്ങളിൽ നിന്ന് ദൈവം എന്താഗ്രഹിക്കുന്നു എന്താഗ്രഹിക്കുന്നില്ല എന്നെങ്കിലും അറിഞ്ഞിരിക്കണം. ഇതിനുതകുന്ന നിലയിലാനു ഖുർആൻ ക്രോഡീകരിക്കപ്പെട്ടത്. നബി തിരുമേനി തന്നെയാണു അല്ലാഹുവിന്റെ നിർദേശപ്രകാരം ഖുർആൻ ഇന്നത്തെ രൂപത്തിൽ ക്രോഡീകരിച്ചത് 

ഖുർആൻ വായിച്ചു തുടങ്ങുമ്പോൾ 
ഒരാൾ ഖുർആനി വിശ്വസിക്കട്ടെ വിശ്വസിക്കാതിരിക്കട്ടെ ഈ ഗ്രന്ഥം മനസ്സിലാക്കാൻ യഥാർത്തത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യമായി ചെയ്യേണ്ടത് നേരത്തെ രൂപവൽകൃതമായ ധാരണകളിൽ നിന്നും സിദ്ധാന്തങ്ങളിൽ നിന്നും അനുകൂലമോ പ്രതികൂലമോ ആയ താല്പര്യങ്ങളിൽ നിന്നും മനസ്സിനെ സാധ്യമാകുന്നിടത്തോളം മുക്തമാക്കുകയും ഗ്രഹിക്കാനുദ്ദേശിച്ച് മാത്രം തുറന്ന ഹൃദയത്തോടെ പഠനം ആരംഭിക്കുകയുമാണു. “ഖുർആൻ രണ്ടാവർത്തി വായിച്ചാൽ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും (ഖുർആൻ പഠനത്തിനു ഒരു മുഖവുര പേജ് 27)

ഖുർആൻ പ്രവർത്തനത്തിനുള്ള ഗ്രന്ഥമാണു. കേവലം ആദർശ-സിദ്ധാന്തങ്ങളുടെ ഗ്രന്ഥമല്ല, തനി മതഗ്രന്ഥവുമല്ല,.. ഖുർആൻ പ്രബോധന ഗ്രന്ഥമാണു,.. ഒരു പ്രസ്ഥാനത്തിന്റെ മാർഗദർശക ഗ്രന്ഥമാണു. ഖുർആൻ പൂർണമായി മനസ്സിലാക്കാൻ അതുമായി കർമ്മ രംഗത്തിറങ്ങുകയും സത്യ പ്രബോധന ദൗത്യം നിർവഹിച്ചു തുടങ്ങുകയും നാനാ ജീവിത മേഖലകളീൽ ഖുർആനിക മാർഗ നിർദേശങ്ങളനുസൃതമായി മുന്നോട്ട് നീങ്ങുകയും വേണ്ടതാകുന്നു. ഖുർആൻ അഖില മനുഷ്യരാശിയുടെ മാർഗദർശനത്തിനായി വന്നതാണെന്ന അതിന്റെ തന്നെ അവകാശ വാദം സുവിദമത്രെ.. 

ഒരു ദേശീയ-സാമുദായിയ വ്യവസ്ഥയെ സാർവദേശീയവും സാർവജനീനവുമായ  വ്യവസ്ഥയിൽ നിന്നും സാമയികമായ ഒരു വ്യവസ്ഥയെ ശാശ്വത സ്വഭാവമുള്ള ഒരു വ്യവസ്ഥയിൽ നിന്നും വേർതിരിക്കുന്ന സവിവിശേഷതകൾ , പ്രദേശിക വ്യവസ്ഥ പ്രദേശത്തിനു  പ്രത്യേകാവകാശം നല്കുന്നു. കാലിക വ്യവസ്ഥ കാലഘട്ടം കഴിയുന്നതോടെ അപ്രായോഗികമാകുന്നു. 

ഖുർആൻ ശാഖോപശാഖകളുടെ ഗ്രന്ഥമല്ല; മൗലിക തത്വങ്ങളുടെ ഗ്രന്ഥമാണു. ഇസ്ലാമിക വ്യവസ്ഥിതിയുടെ ധൈഷണികവും ധാർമ്മികവുമായ അടിത്തറകളെ പൂർണവ്യക്തതയോടെ ഉന്നയിക്കുകയും ബുദ്ധിപരമായ സമർത്ഥനം കൊണ്ടും വൈകാരികമായ സമീപനം കൊണ്ടും അവയ മേല്ക്കുമേൽ ഭദ്രമാക്കുകയുമാണു അതിന്റെ സാക്ഷാൽ കൃത്യം.



2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

Quran 0 - തുടക്കം

Quran 0 - തുടക്കം

ഓരോ വായനയും ഓരോ യാത്രയാണ് .. യാത്രയിലെ, ഈ യാത്രയിലെനിക്ക് കിട്ടുന്ന വിലപിടിപ്പുള്ള വസ്തുക്കളെ അറിവെന്നു വിളിക്കാം. ഇന്നാദ്യമായി ഖുര്‍ആനെ അടുത്തറിയാന്‍ അതിന്റെ അകത്തെക്കിരങ്ങാന്‍ ശ്രമിക്കുകയാണ്. ഖുര്‍ആന്‍ അടുത്തറിയാന്‍ അതിന്റെ അകത്തെക്കിരങ്ങണം. ആ മഹാ സാഗരത്തിലൂടെയുള്ള യാത്ര... മഹത്തായ അനുഭവമാണ്. നേരിട്ടനുഭവിച്ചാല്‍ മാത്രം അറിയാവുന്നത്... സ്രഷ്ടാവിന്റെ വാക്കുകള്‍, ... സ്രഷ്ടാവ് എന്നോട് സംസാരിക്കുന്നു... എന്റെ മുന്നില്‍ സംസാരിക്കുന്നു... ഞാനത് സാകൂതം കേട്ടിരിക്കുന്നു... ഈ യാത്രയില്‍ വെറും കാഴ്ച്ചക്കാരനായിരിക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല... ചുറ്റും മഹാ വിസ്മയമായ ലോകത്തിലൂടെ കടന്നു പോകുമ്പോള്‍ എനിക്കെടുക്കാവുന്ന കാര്യങ്ങള്‍ കയ്യില്‍ പൊതിഞ്ഞെടുത്തു.. സാവധാനത്തിലായിരുന്നു യാത്ര.. എങ്കിലും , വളരെ കുറച്ചെ എനിക്ക് ശേഖരിക്കാനായുള്ളൂ... ഓരോ ആയത്തും ഓരോ മുത്തുമണികളാണ്....

ഒന്ന്...
തഫ്ഹീമുല്‍ ഖുര്‍ആന്‍ വായിച്ച് പൂര്‍ത്തിയാക്കണം എന്നാ നിര്‍ദ്ദേശം പാലിക്കാനിരങ്ങിയതാണ് ... കുറെ കാലമായി,.. ഒരു പഠന രൂപത്തിലാകേണ്ടതുണ്ട്... ഖുർആനെ ‘നന്നായി’ അറിയേണ്ടതുണ്ട് എന്ന ചിന്തയിൽ നിന്ന് തുടങ്ങി... ഖുർആൻ പഠനത്തിനൊരു മുഖവുര എന്ന ആമുഖ ലേഖനത്തിൽ മൂന്നാവർത്തി വായിക്കാനുള്ള നിർദ്ദേശം പ്രാവർത്തികമാക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് ,.. ഇത് തഫ്ഹീമുൽ ഖുർആൻ 2 ആവർത്തി വായിച്ചു പൂർത്തിയായിരിക്കുന്നു. ഒന്നാം വായനയിലും രണ്ടാം വായനയിലും മനസ്സിൽ തങ്ങിയ കാര്യങ്ങൾ ഉടനെ തന്നെ തഫ്ഹീമുൽ ഖുർആനിൽ തന്നെ സൈഡീൽ കുറിച്ച് വെക്കുകയോ അല്ലെങ്കിൽ ശ്രദ്ധേയമായ വാക്യങ്ങൾ അടിവരയിട്ട് വെക്കുകയോ ചെയ്തു. ഇത് ഖുർആന്റെ അർത്ഥത്തിലും വിശദീകരണത്തിലും ചെയ്യുകയുണ്ടായി. തഫ്ഹീമുൽ ഖുർആൻ വായിക്കുമ്പോൾ ശ്രദ്ധേയമായ എല്ലാ വാക്യങ്ങളും അടിവരയിട്ടെന്നല്ല,... അടിവരയിടണമെന്ന് സന്ദർഭത്തിൽ തോന്നിയവയ്ക്ക് അടിവരയിട്ടെന്നുമാത്രം. ചിലപ്പോഴെങ്കിലും വായന പേനെയെടുക്കുന്നത് അസഹ്യമായ തരത്തിലായിരുന്നു. ചിലപ്പോഴെങ്കിലും അടിവരയിടേണ്ട വാക്കുകളുടെ ദൈർഘ്യം കാരണമോ, ആശയം വിപുലമായ വാക്യങ്ങളിൽ അടങ്ങിയിരിക്കുന്നത് കാരണമോ ഒഴിവാക്കുകയുണ്ടായി.. രണ്ടാം വായനക്ക് ശേഷം മൂനാം വായന ഇങ്ങനെയാണു, അതായത്, സൈഡിൽ കുറിച്ച് വെച്ചതും അടിവരയിട്ടതുമായ കാര്യങ്ങൾ  പുസ്തകരൂപത്തിലാക്കുക...

സ്ത്രീ ഖുറാനിലും മുസ്ലിം ജീവിതത്തിലും

സ്ത്രീ ഖുറാനിലും മുസ്ലിം ജീവിതത്തിലും
(ഐ പി എച്ച് പ്രസിദ്ദീകരിച്ച, റാശിദുൽ ഗനൂശി രചിച്ച്, അശ് റഫ് കീഴുപറമ്പ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം
-----------------
തലക്കെട്ട് കണ്ട് വായനക്ക് എടുത്തതാണു പുസ്തകം. ഇസ്ലാമും, സ്ത്രീയും നേർക്ക് നേരെ നിൽക്കുന്ന ഒരു വിശയം തലക്കെട്ടാവുന്നത് ആദ്യമായി കാണുകയാണു. കൂടാതെ, റാശിദുൽ ഗനൂശിയെ പോലെ പ്രമുഖനായ ആധുനിക പണ്ഡിതന്റെ പുസ്തകം.
ആമുഖത്തിൽ
പുസ്തകത്തെ രണ്ടായി തിരിച്ചാണു വിശയം കൈകാര്യം ചെയ്തത് , ഒന്ന് ഖുറാനിലെ സ്ത്രീയും, രണ്ട് മുസ്ലിം സമൂഹത്തിലെ സ്ത്രീയും. രണ്ടും രണ്ടായി തിരിഞ്ഞു നിൽക്കുന്നതാണു നിലവിലെ സാഹചര്യം എന്നതാണു പുസ്തകം കൈകാര്യം ചെയ്യുന്ന കാതൽ.
ഖുറാനിലെ പുല്ലിംഗ പ്രയോഗങ്ങളൊക്കെ സ്ത്രീകളെയും ഉൾകൊള്ളുന്നുണ്ട് എന്നും ഖുറാനിലും ഹദീസിലും എതെങ്കിലുമൊരു നിയമം സ്ത്രീകൾക്കും ബാധകമാണു എന്ന് വ്യക്തമാക്കാൻ പുല്ലിംഗങ്ങളുടെ കൂടെ സ്ത്രീ ലിംഗവും ഉപയോഗിക്കേണ്ട കാര്യമില്ല എന്നതും അടിസ്ഥാന വിവരമായി ഇതിൽ പറയുന്നു. കൂടാതെ, സ്ത്രീകളെ മാത്രമായി ഖുറാനിൽ ഇരുനൂറ്റമ്പതിലധികം സൂക്തങ്ങളിൽ പരാമർശിക്കുന്നതായും വ്യക്തമാക്കുന്നു.
തഫ്സീറിനെ കുറിച്ച് " ദൈവിക വെളിപാടിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ മനസ്സിലാക്കാനുള്ള മനുഷ്യപ്രയത്നങ്ങളാണു തഫ്സീർ" - തഫ്സീറിനെ കുറിച്ചുള്ള നല്ലൊരു വിശദീകരണമായി ഇതിനെ അനുഭവപ്പെട്ടു. "എത്ര മഹത്തരമായ തഫ്സീറാണെങ്കിലും പ്രശംസാർഹവും പ്രതിഫലാർഹവുമായ ഗവേഷണ ഫലങ്ങൾ എന്ന നിലക്കെ അവയെ കണാനാവൂ. " .... ഇബ്നു അബ്ബാസിന്റെ വിശദീകരണം " ഖുറാനെ വ്യാഖ്യാനിക്കുന്നത് കാലമാണു " എന്ന നിലക്കാണു.
ഒരേ സത്ത എന്ന തലക്കെട്ടിൽ ആദമിന്റെയും ഹവ്വയുടെയും കഥയിൽ കയറി കൂടിയ 'ഇസ്രായീലിയ്യാത്തുകളെ' കൈകാര്യം ചെയ്യുന്നുണ്ട്. ഈൗ വിശയത്തിൽ സംസാരിച്ച പ്രഗദ്ഭ ഖുറാൻ വ്യാഖ്യാതാവായ മുഹമ്മദ് അബ്ദുവിനെ കുറിച്ച് പരിചയപ്പെടുത്തുന്നത് അദ്ദേഹം സ്വതന്ത്ര ചിന്തയുടെ പുതിയ വാതായനങ്ങൾ തുറന്നിടുകയായിരുന്നു എന്ന നിലക്കാണു. ഈ വിശയകമായി സമൂഹത്തിൽ ഉണ്ടായ പ്രതിഫലനം "സ്ത്രീ പുരുഷന്റെ ആജ്ഞാനുവർത്തി ആകേണ്ടവളാണു എന്ന സാമൂഹിക ധാരണയാണു നാം അറിഞ്ഞോ അറിയാതെയോ സൃഷ്ടിന്ച്ചുന് വിടുന്നത്. സ്ത്രീ അവളുടെ വ്യക്തിത്വം പുരുഷ വ്യക്തിത്വത്തിൽ അലിയിച്ചു ചേർക്കേണ്ടവളാണെന്നും വരുന്നു. ലിംഗ വിവേചനമാണു ഇവിടെ മറ നീക്കി പുറത്തു വരുന്നത്. ഇത് ശരീ അത്തിന്റെ ലക്ഷ്യങ്ങളോട് ഒരിക്കലും പൊരുത്തപ്പെടുകയില്ല.
ആമുഖത്തിൽ പറഞ്ഞ പോലെ ഖുറാനിലെ സ്ത്രീ എന്നും മുസ്ലിം സമൂഹത്തിലെ സ്ത്രീ എന്നും രണ്ട് വിശയമാക്കി വിശദമായി കൈകാര്യം ചെയ്യുകയാണു ഇവിടെ. വിവിധ ഖുറാനിക ഭാഗങ്ങളെ എടുത്ത് അതിനു നൽകപ്പെടുന്ന സ്ത്രീ വിരുദ്ധ, ഇസ്ലാം വിരുദ്ധ വ്യാഖ്യാനങ്ങളെ നിരൂപണം ചെയ്യുകയും യാത്ഥാർത്ഥ്യം വ്യക്തമാക്കുകയും ചെയ്യുന്നു. അവയൊക്കെ ഇവിടെ വിശദീകരിക്കുന്നതിനു പകരം അപ്പൂർവ്വം ചിലയിടാത്ത് വരച്ച് വെച്ച അടിവര വാചകങ്ങളെ ഇവിറ്റെ പകർത്തി വെക്കുക മാത്രം ചെയ്യുന്നു. സന്ദർഭവും, മുൻ പിൻ വാചകങ്ങളൂം വേണ്ടവർ പുസ്തകത്തെ തന്നെ ആശ്രയിക്കുക
"ഇസ്ലാമിക യാഥാർത്ഥ്യത്തെയും പാരമ്പര്യ യാഥാർത്ഥ്യത്തെയും കൂട്ടിക്കലർത്തി ഇസ്ലാമിസ്റ്റുകൾ കൈകാര്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് സ്ത്രീ പ്രശ്നമാണെന്ന് ഞാൻ കരുതുന്നു "
"അധപതന കാലഘട്ടത്തിൽ സ്ത്രീയുടെ നില " - മുസ്ലിം സമൂഹത്തിലെ സ്ത്രീ എന്ന വിശയത്തിലെ ആദ്യത്തെ അധ്യായത്തിന്റെ തലക്കെട്ടാണിത്.
"വസ്ത്രത്തിന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. വസ്ത്രത്തിന്റെ നീളം എത്രയായിരിക്കണം, അത് കൂട്ടുകയാണോ കുറയ്ക്കുകയാണോ അയച്ചിടുകയാണോ വേണ്ടത് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊണ്ടല്ല ഇസ്ലാം സ്ത്രീ കാര്യങ്ങൾ ചർച്ച ആരംഭിക്കുന്നത് "
--- ബഹുഭാര്യത്വത്തെ കുറിച്ചുള്ള ഒരു മനോഹര ന്യായീകരണം --
"ഒരൊറ്റ കാര്യം ഇവിടെ ഒർമിച്ചിരുന്നാൽ മതി. വിലക്കുകൾ ഇല്ലാത്ത എന്തുകാര്യവും ചെയ്യാനുള്ള അനുവാദ(ഇബാഹത്) വും സ്വാതന്ത്ര്യവുമാണു ഇസ്ലാമിക നിയമ സംഹിതയുടെ അടിസ്ഥാനം. അതു പോലെ മുസ്ലിം സ്ത്രീ പുരുഷന്മാരെ സംബന്ധിക്കുന്ന ഏതു കാര്യത്തിലും സമത്വമാണു അല്ലാഹു നിഷ്കർഷിക്കുന്നതെന്നതും മറ്റൊരു അടിസ്ഥാനമാണു "
"സ്ത്രീകളുടെ അവകാശങ്ങൾ പ്രമാണങ്ങളുടെ പിൻബലത്തിൽ ക്രോഡീകരിക്കപ്പെട്ട ഏറ്റവും മനോഹരമായ ഒരു ഗ്രന്ഥത്തിലേക്ക് നിങ്ങലുടെ ശ്രദ്ധ ക്ഷണീക്കുകയാണു - അബ്ദുൽ ഹലീം അബൂ ശഖയുടെ സ്ത്രീ വിമോചനം പ്രവാചക കാലഘട്ടത്തിൽ (തഹ്രീറുൽ മർ അഫീ അസ്വരീ രിസാല ) "