ഇമാം ശാഫിഈ
രചന : മുഹമ്മദ് കാടേരി
പ്രസാധനം : ഐ പി എച്ച്
നമുക്ക് മദ്ഹബീ ഇമാമുമാരെ കുറിച്ച് സംസാരിക്കാം നാല് ഇമാമുമാരും ഈ നാലെ പേർ കുറിച്ചും ഐ പി എച് പുസ്തകമിറക്കിയിട്ടുണ്ട്. അതിൽ ഒന്നാണു ഈ പുസ്തകം. നല്ല ഒഴുക്കുള്ള രചന. ഒരു കഥ പറയുന്നത് പോലെയുല്ല വായനാനുഭവം.
കഥ കേൾക്കുകയും പറയുകയും എന്റെ ഉദ്ദേശ്യമല്ല, പക്ഷെ, ചിലപ്പോൾ അങ്ങനെയാണു കഥ കേൾക്കേണ്ടി വരും. എങ്കിലും നല്ല, പൊലിപ്പിച്ച് തന്നെ പുസ്ത്കത്തിൽ കഥ പറയുന്നുണ്ട്.
ഇനി കഥയിലേക്ക്
പേര്: മുഹമ്മദുബ്നു ഇദ് രീസ് അശ്ശാഫിഈ
ജനനം : ഹിജ്റ 150 , ഫലസ്തീനിലെ ഗസ്സ
പിതാവ് : ഇദ് രീസ്
വംശം : ഖുറൈശി ഗോത്രത്തിലെ മുത്തലിബ് വംശം
വംശാവലി : നബിയുടെ മൂന്നാമത്തെ പിതാമഹനും ഇമാമിന്റെ ഒമ്പതാമത്തെ പിതാമഹനും ഒരാളിൽ എത്തിചേരുന്നു.
മാതാവ് : മാതാവിനെ കുറിച്ച് ചരിത്രം കൂടുതലൊന്നും പറയുന്നില്ല, ഉമ്മു ഹബീബ എന്നാണു വിളിപ്പേരു എന്ന് മാത്രം പറഞ്ഞ് വെക്കുന്നു. യമനി ഗോത്രമായ അസദ് ആണു ഗോത്രമെന്നും.
വളർന്നത് : ശിശുവായിരിക്കെ പിതാവ് മരണപ്പെട്ട ഇമാമിനെയും കൂട്ടി മാതാവ് പിതാവിന്റെ കുടുംബത്തിലേക്ക് മക്കയിലെക്ക് വരികയും അവിടെ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു.
ഹാഫിസ് : ഏഴാമത്തെ വയസ്സിൽ ഖുറാൻ മുഴുവൻ മനപാഠമാക്കി
ഖാരിഅ് : പതിമൂന്നാമത്തെ വയസ്സിൽ മക്കയിലെ പ്രമുഖ ഖുറാൻ പാരായണമികവുള്ള വ്യക്തിയായി അറിയപ്പെട്ടു.
മുഫ്തി : പതിനഞ്ചാമത്തെ വയസ്സിൽ ഫത് വ നല്കാൻ കഴിവുള്ള വ്യക്തിയായി ഗുരുനാഥന്മാർ ഇമാമിനു അനുമതി നല്കി.
ഭാഷാജ്ഞാനം : ശുദ്ധമായ അറബി ഭാഷ കരസ്ഥമാക്കാൻ ഗ്രാമങ്ങളിൽ താമസിക്കുന്ന നാടോടി ഗോത്രമായ ഹുദൈൽ ഗോത്രത്തെ ആശ്രയിക്കുകയും അവരിൽ നിന്ന് അറബി ഭാഷ, സാഹിത്യം, ചരിത്രം , ആയുധ കല, കുതിരയോട്ടം തുടങ്ങിയവ പഠിച്ചെടുത്തു.
ഇമാം മാലിക്കി : മക്കയിലെ പഠനം പൂർത്തിയായപ്പോൾ മദീനയിൽ ചെന്ന് അക്കാലത്തെ പ്രമുഖ പണ്ഡിതനായ മാലിക്കി (റ അ) യുടെ (ഇദ്ദേഹമാണു മാലിക്കി മദ്ഹബിന്റെ ആചാര്യൻ) ശിഷ്യത്വം സ്വീകരിച്ചു. ഏതാണ്ട് 10 വർഷക്കാലം ഇദ്ദേഹത്തിന്റെ ശിഷ്യനായി ഇമാം തുടർന്നു.
യമനിൽ : പിന്നീട് യമനിലേക്ക് താമസം മാറ്റുകയും അവിടെ ഗവർണർക്ക് കീഴിൽ ജോലി ചെയ്യുകയും ചെയ്തു.
ബാഗ്ദാദിൽ : ഇമാമിന്റെ പാണ്ഡിത്യത്തെയും നിയമ നിഷ്ഠയെയും ഭയപ്പെട്ട ഗവർണറും യമനിലെ പ്രമാണി വർഗവും ഭരണകൂടത്തിനെതിരെ കലാപം നടത്തിയ അലവികളുടെ കൂടെ ഇമാമിനെ ചേർത്ത് പറഞ്ഞ് പിടികൂടിയ അലവികളോടൊപ്പം ഇമാമിനെയും ബാഗ്ദാദിലെ ഹാറൂൺ അൽ റഷീദിന്റെ അടുത്തേക്ക് അയച്ചു. വിചാരണ ശേഷം ഇമാമിന്റെ നിരപരാധിത്യം മനസ്സിലാക്കിയ ഖലീഫ ഇമാമിനെ വെറുതെ വിട്ടു. പിന്നീട് അവിടെ വിജ്ഞാന സമ്പാദനത്തിനായി കഴിച്ച് കൂട്ടി. ഇക്കാലത്ത് ഇമാം മാലിക്കി മദ്ഹബിലെ ഒരു പണ്ഡിതൻ എന്ന നിലയിലാണു അറിയപ്പെട്ടിരുന്നതും സ്വയം ഗണിച്ചിരുന്നതും. ഏതാണ്ട് 2 വർഷക്കാലം ഇവിടെ തുടർന്നു. ഇക്കാലത്ത് ഇമാം അബുഹനീഫയുറെ ശിഷ്യനായ മുഹമ്മദുബ്നു ഹസന്‍ ന്റെ ശിഷ്യത്വം സ്വീകരിച്ചു പഠനം നടത്തിയിരുന്നു.
മക്കയിൽ : പിന്നീട് മക്കയി തിരിച്ചെത്തിയ ഇമാം അവിടെ ദർസ് ആരംഭിക്കുകയും ദീർഘകാലം അവിടെ പഠനത്തിലും അധ്യാപനത്തിലുമായി തുടർന്നു. ഇക്കാലത്താണു ഖുര്‍ആനില്‍ നിന്ന് നിയമ നിര്‍ധാരണം ചെയ്യുന്നതിന്റെ അടിസ്ഥാന തത്വങ്ങള്‍ അടങ്ങിയ ഗ്രന്ഥമായ (ഉസൂലുൽ ഫിഖ്ഹ്) രിസാല ഇമാം രചിക്കുന്നത്. ഈ കാലത്താണ് അദ്ദേഹം സ്വതന്ത്ര മദ്ഹബിനു രൂപം നല്‍കുന്നത്. ഏതാണ്ട് 9 വര്‍ഷക്കാലം മക്കയില്‍ ജീവിച്ചു.
വീണ്ടും ബാഗ്ദാദില്‍ : വീണ്ടും ഇറാക്കിലേക്ക് വരികയും അവിടെ കര്‍മ്മ ശാസ്ത്ര പണ്ടിതനായി നിലകൊള്ളുകയും ചെയ്തു .. ഇവിടെ നിന്നാണ് അദ്ദേഹം അല്‍ ഹുജ്ജ എന്ന കര്‍മ്മ ശാസ്ത്ര ഗ്രന്ഥം രചിക്കുന്നത്. ഈ ഗ്രന്തതെയാന്‍ ഇമാമിന്റെ പഴയ അഭിപ്രായം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവിടെ അദ്ദേഹം 4 വര്ഷം കഴിച്ച് കൂട്ടി.
ഈജിപ്തില്‍ : ബാഗ്ദാദില്‍ നിന്ന് ഇമാം ഈജിപ്തിലേക്ക് പോവുകയും ശിഷ്ട കാലം അവിടെ കഴിച്ച് കൂട്ടുകയും ചെയ്തു. ഇവിടെ വെച്ചാണ് അദ്ദേഹം സ്വതന്ത്ര മദ്ഹബീ ഇമാമായി അറിയപ്പെടാന്‍ തുടങ്ങുന്നത്. അത് വരെയും മാളിക്കീ മദ്ഹബിന്റെ വക്താവായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അഞ്ച് വര്‍ഷക്കാലം ഈജിപ്തില്‍ കഴിച്ച് കൂട്ടി.
മരണം ; ഇമാം മരണപ്പെട്ടത് ഈജിപ്തില്‍ വെച്ചാണ് . വര്ഷം ഹിജ്റ 204
ഇനി കാര്യത്തിലേക്ക്
മറ്റ് ഇമാമുമാരുമായുള്ള ബന്ധം :
ഇമാം മാലിക്ക് :- ഇമാം മാലിക്കിന്റെ ശിഷ്യനായിരുന്നു ഇമാം ശാഫിഈ ... ഏതാണ്ട് പത്ത് വര്‍ഷക്കാലം ഈ ശിഷ്യത്വം നിലനിന്നു. ദീര്‍ഘ കാലം മറ്റുള്ളവരും അദ്ദേഹം സ്വയം തന്നെയും മാലിക്കീ മദ്ഹബിന്റെ അനുയായിയാനെന്നു കരുതിപോന്നിരുന്നു. മരണം വരെ, ഉസ്താദ് എന്നാണ് ഇമാം മാലിക്കിനെ അദ്ദേഹം സംബോധനം ചെയ്ത് പോന്നിരുന്നത്. എന്നാല്‍ പിന്നീട് മാലിക്കീ മദ്ഹബിലെ വിശകലന രീതിയും അഭിപ്രായങ്ങളെയും അദ്ദേഹം വിമര്‍ശന വിധേയമാക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ ഈജിപ്തിലെ ജീവിത കാലത്ത് 'മാളിക്കിനോടുള്ള വിയോജനം' എന്നാ പേരില്‍ ഗ്രന്ഥം രചിക്കുകയുണ്ടായി.
ഇമാം അബുഹനീഫ : ഇമാം അബുഹനീഫ മരണപ്പെടുന്നത് ഇമാം ശാഫിഈ ജനിക്കുന്ന ഹി ; 150 ലാണ്. എന്നാല്‍ അബുഹനീഫയുടെ പ്രമുഖ ശിഷ്യനായ മുഹമ്മദുബ്നു ഹസന്റെ ശിഷ്യത്വം സ്വീകരിക്കുകയും. പഠനം നടത്തുകയും ചെയ്തു. ഇറാഖീ ഫിഖ്ഹ് എന്നറിയപ്പെട്ടിരുന്ന ഹനഫീ മദ്ഹബിനെ അദ്ദേഹം പിന്നീട് വിമര്‍ശന വിധേയമാക്കുകയും, തത് വിഷയത്തില്‍ ഗ്രന്ഥം രചിക്കുകയും ചെയ്തു.
ഇമാം അഹ്മദുബ്നു ഹമ്പല്‍ : ശാഫി ഇമാമിന്റെ ശിഷ്യനായിരുന്നു ഇമാം ആഹ്മടുബ്നു ഹമ്പല്‍, അദ്ദേഹം മക്കയിലായിരുന്നപ്പോഴും പിന്നീട് ഇറാക്കിലേക്ക് വന്നപ്പോഴും ഇമാം അഹ്മദ്ബ്നു ഹമ്പല്‍ ഇമാമില്‍ നിന്ന് ശിഷ്യത്വം നില നിര്‍ത്തുകയും പഠനം നടത്തുകയും ചെയ്തു.
ജീവിച്ച കാലഘട്ടം :- അബ്ബാസിയ ഖിലാഫത്തിന്റെ ശോഭന കാലത്താണ് ഇമാം ശാഫീഈ ജീവിച്ചത്. ഏതൊരു പ്രശ്നത്തിലും ഇസ്ലാമിക ശരീഅത്തിനു തനതായ വിധിയും നിര്‍ദേശങ്ങളും ഉണ്ടെന്നാണ് യാഥാര്‍ത്ഥ്യം. അവ കണ്ടെത്താനുള്ള പഠന നിരീക്ഷണങ്ങള്‍ കര്‍മശാസ്ത്രകാരന്മാരുടെ ബൌധിക വികാസത്തിനും ജ്ഞാന വൈപുലീകരനത്തിനും അനുകൂല സാഹചര്യമായിരുന്നു . ഭരണകൂടമായ അബ്ബാസികളുടെ അധികാര ശക്തിക്ക് ഭീഷനിയാകാതിരിക്കുന്നിടത്തോളം അഭിപ്രായ-വിശ്വാസ-ചിന്താ സ്വാതന്ത്ര്യം ജനങ്ങള്‍ അനുഭവിച്ചിരുന്നു. സനാദിഖ (നിര്മത വാദികള്‍) യുമായുള്ള ആശയ സംഘട്ടനം നടന്ന കാലമായിരുന്നു അത്. അവരോടു ആശയ സംഘട്ടനത്തിനു മുഅതസിലികള്‍ എന്നൊരു വിഭാഗം രൂപം കൊണ്ടു. അവര്‍ തുടക്കത്തില്‍ നിര്മത വാദികളില്‍ നിന്ന് ഇസ്ലാമിനെ പ്രതിരോധിച്ചിരുന്നെങ്കില്‍, പിന്നീട് അവരുടെ തന്നെ ആശയങ്ങള്‍ മുഅതസിലികള്‍ ഇസ്ലാമിന്റെ രൂപത്തില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഇമാം ശാഫീ രണ്ടു കൂട്ടരെയും അവഗണിച്ചു.
കര്‍മ ശാസ്ത്ര നിദാനങ്ങള്‍ :- ശര്‍ഈ വിജ്ഞാന സ്രോതസ്സുകളെ ഇമാം ശാഫീ അഞ്ച് പടവുകളിലായി വിന്യസിച്ചിരിക്കുന്നു. ഓരോ പടവും അതിനു താഴെയുല്ലതിനേക്കാള്‍ പരിഗണനയര്‍ഹിക്കുന്നു. ഒന്ന് - ഖുര്‍ആനും പ്രാമാണികമായി സ്ഥിരീകരിക്കപ്പെട്ട സുന്നത്തും. രണ്ടു - സവിശേഷ ജ്ഞാനം നേടിയ പണ്ഡിതന്മാരുടെ അഭിപ്രായൈക്യം (ഇജ്മാഅ) .. മൂന്ന്‍ - ഭിന്നാഭിപ്രായം അറിയപ്പെട്ടിട്ടില്ലാത്ത സഹാബീ വീക്ഷണം. നാല് - സഹാബിമാര്‍ക്കിടയില്‍ അഭിപ്രായാന്തരമുള്ള വിഷയങ്ങളില്‍ ഖുര്‍ആനും സുന്നത്തുമായി ഏറെ അടുത്തു നില്‍ക്കുന്നതോ ഖിയാസി(ന്യായാധീകരണം)നു അനുകൂലമോ ആയ അഭിപ്രായം. ഇത്തരം വിഷയങ്ങളില്‍ സഹാബീ വൃത്തത്തിനു പുറത്തുള്ള അഭിപ്രായം പരിഗണനാര്‍ഹാമല്ല . അഞ്ച് - ഉപരി സൂചിത സ്രോതസ്സുകളില്‍ ഒന്നിനെ ആധാരമാക്കിയുള്ള ഖിയാസ് (ന്യായാധീകരണം)
അറബി ഭാഷ :- കലിമത്തു ശഹാദ ഉദ്ഘോഷിക്കാനും, ഖുര്‍ആന്റെ പാരായണത്തിനും നിര്‍ബന്ധമായ തക്ബീര്‍, തഷഹ്ഹുദ് തുടങ്ങിയവ ഉരുവിടാനും വേണ്ടി അറബി ഭാഷാ പഠനം ഏതൊരു മുസ്ലിമിനും നിര്‍ബന്ധമാണെന്ന് ഇമാം ശാഫി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നത്ര അറബി ഭാഷ പഠിക്കലാണ് നിര്‍ബന്ധമായത്. ഇസ്ലാമിക വിധി കണ്ടെത്തുന്നതിനു പണ്ഡിതന് അറബി ഭാഷ അനുപെക്ഷ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖുര്‍ആനും ഹദീസും ;- ഖുര്‍ആനുമായി ബന്ധപ്പെടുത്തി ഹദീസുകളെ ഇമാം ശാഫീഈ അഞ്ചു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്ന് - ഖുര്‍ആന്‍ പൊതുവായി പറഞ്ഞ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കുന്ന ഹദീസുകള്‍. രണ്ടു - ഖുര്‍ആനിലെ സാമാന്യ പ്രയോഗ(ആമ്മ്)ങ്ങളിലെ സാമാന്യാര്‍ത്ഥം തന്നെ ഉദ്ടെശ്യമായവ ഏതെന്നും വിശേഷാര്‍ത്ഥം കല്പിക്കപ്പെട്ടവ (മഖ്സ്വൂസ്) ഏതെന്നും വ്യക്തമാക്കുന്നവ; മൂന്നു - ഖുര്‍ആന്‍ വ്യക്തമാക്കിയ നിയമവിധികളുടെ അനുബന്ധ നിയമങ്ങളും വിധികളും സമര്‍പ്പിക്കുന്നവ . നാല് - ഖുര്‍ആന്‍ തീരെ സൂചിപ്പിച്ചിട്ടില്ലാത്ത വിധിവിലക്കുകള്‍ അവതരിപ്പിക്കുന്നവ. അഞ്ച് - ദുര്‍ബലപ്പെടുത്തുന്നതും (നാസിഖ്) ദുര്‍ബലപ്പെടുത്തപ്പെട്ടവ(മന്സ്വൂഖ്)തുമായ വിധികളെ സംബന്ധിച്ച് തെളിവ് നല്‍കുന്നവ
ഖിയാസ് ;- ഖിയാസ് (ന്യായാധീകരണം) ചെയ്യാനുള്ള പണ്ഡിതന്മാരുടെ അര്‍ഹതക്ക് ഉള്ള മാനദണ്ടങ്ങള്‍ . ഒന്ന് - അറബി ഭാഷയിലെ പ്രാവീണ്യം . രണ്ടു - ഖുര്‍ആനിലുള്ള അവഗാഹം . മൂന്ന്‍ - പ്രവാചക ചര്യ തുടങ്ങിയ ഇസ്ലാമിക വിജ്ഞാനീയങ്ങളിലുള്ള അറിവ്. നാല് - നല്ല ധിഷണാ ശക്തിയും നിരൂപണ പാടവവും .
ഇല്‍മുല്‍ കലാം :- "ഇല്‍മുല്‍ കലാമിന്റെ വക്താക്കളുടെ കാര്യത്തില്‍ എന്റെ അഭിപ്രായം അവരെ ഈന്തപ്പനമട്ടല്‍ കൊണ്ട് പ്രഹരിക്കുകയും ഒട്ടകപ്പുറത്ത് തലകീഴാക്കിയിരുത്തുകയും ജനമാധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിക്കുകയും വേണമെന്നാണ്. എന്നിട്ട് ഖുര്‍ആനും സുന്നത്തും അവഗനിച്ചവര്‍ക്കുള്ള പ്രതിഫലമാണിതെന്നു വിളംബരം ചെയ്യണം" - ഇമാം ശാഫീഈ
ഈമാന്‍ :- "ഈമാന്‍ വാക്കും പ്രവര്‍ത്തിയുമാണ്; അത് വര്‍ദ്ധിക്കുകയും ക്ഷയിക്കുകയും ചെയ്യും."- ഇമാം ശാഫീഈ
മദ്ഹബിന്റെ സ്വാധീനം :- ഇന്ന് ശാഫീഈ മദ്ഹബിനു സ്വാധീനത്തില്‍ രണ്ടാം സ്ഥാനം (ഹനഫി മദ്ഹബിന്റെ പിന്നാലെ) ഉണ്ട്. സ്വാധീനത്തിന്റെ കാരണം . ഒന്ന്‍ - ശാഫീ മദ്ഹബ് ഹദീസുകള്‍ക്ക് പ്രാധാന്യം നല്‍കി. അത് പോലെ തന്നെ ന്യായാധീകരനത്തിനും. ഇത് രണ്ടു കൂട്ടരെയും ആകര്‍ഷിച്ചു. രണ്ടു - ഇമാം ശാഫീഈ ക്ക് പ്രഗല്‍ഭരായ ശിഷ്യന്മാരുണ്ടായിരുന്നു. അവര്‍ മുഖേന മദ്ഹബ് പ്രചരിച്ചു. മൂന്ന്‍ - കാലങ്ങളായി മുസ്ലിം ഭരണാധികാരികളില്‍ മദ്ഹബിനു ഉണ്ടായിരുന്ന സ്വാധീനം. ഹിജ്റ 284 ല്‍ അബുസുര്‍അ മുഹമ്മദുബ്നു ഉസ്മാന്‍ അട്ടിമാശ്ഖി ഈജിപ്തില്‍ ഖാടിയായി നിയമിതനായതോടെ ന്യായാധിപ പദവികളില്‍ ശാഫി മദ്ഹബ് അതിന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇത് ഹി 358 വരെ നില നിന്നു . പിന്നീട് ഹി 567 ല്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണ കാലത്ത് വീണ്ടും മദ്ഹബ് ഔദ്യോഗികമായി. ശേഷം ബഹുരി മംലൂകുകള്‍ ഹി-648 അധികാരത്തില്‍ വന്നപ്പോഴും മദ്ഹബിനു പ്രഥമ പരിഗണന ലഭിച്ചു. ഹി/ക്രി 923/1517 ല്‍ ഉസ്മാനി ആധിപത്യം ഈജിപ്തില്‍ വന്നപ്പോള്‍ മുതലാണ് ശാഫീ മദ്ഹബിനു ഔദ്യോഗിക സ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് അത് ഹനഫി മദ്ഹബിനായി.
രചന : മുഹമ്മദ് കാടേരി
പ്രസാധനം : ഐ പി എച്ച്
നമുക്ക് മദ്ഹബീ ഇമാമുമാരെ കുറിച്ച് സംസാരിക്കാം നാല് ഇമാമുമാരും ഈ നാലെ പേർ കുറിച്ചും ഐ പി എച് പുസ്തകമിറക്കിയിട്ടുണ്ട്. അതിൽ ഒന്നാണു ഈ പുസ്തകം. നല്ല ഒഴുക്കുള്ള രചന. ഒരു കഥ പറയുന്നത് പോലെയുല്ല വായനാനുഭവം.
കഥ കേൾക്കുകയും പറയുകയും എന്റെ ഉദ്ദേശ്യമല്ല, പക്ഷെ, ചിലപ്പോൾ അങ്ങനെയാണു കഥ കേൾക്കേണ്ടി വരും. എങ്കിലും നല്ല, പൊലിപ്പിച്ച് തന്നെ പുസ്ത്കത്തിൽ കഥ പറയുന്നുണ്ട്.
ഇനി കഥയിലേക്ക്
പേര്: മുഹമ്മദുബ്നു ഇദ് രീസ് അശ്ശാഫിഈ
ജനനം : ഹിജ്റ 150 , ഫലസ്തീനിലെ ഗസ്സ
പിതാവ് : ഇദ് രീസ്
വംശം : ഖുറൈശി ഗോത്രത്തിലെ മുത്തലിബ് വംശം
വംശാവലി : നബിയുടെ മൂന്നാമത്തെ പിതാമഹനും ഇമാമിന്റെ ഒമ്പതാമത്തെ പിതാമഹനും ഒരാളിൽ എത്തിചേരുന്നു.
മാതാവ് : മാതാവിനെ കുറിച്ച് ചരിത്രം കൂടുതലൊന്നും പറയുന്നില്ല, ഉമ്മു ഹബീബ എന്നാണു വിളിപ്പേരു എന്ന് മാത്രം പറഞ്ഞ് വെക്കുന്നു. യമനി ഗോത്രമായ അസദ് ആണു ഗോത്രമെന്നും.
വളർന്നത് : ശിശുവായിരിക്കെ പിതാവ് മരണപ്പെട്ട ഇമാമിനെയും കൂട്ടി മാതാവ് പിതാവിന്റെ കുടുംബത്തിലേക്ക് മക്കയിലെക്ക് വരികയും അവിടെ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു.
ഹാഫിസ് : ഏഴാമത്തെ വയസ്സിൽ ഖുറാൻ മുഴുവൻ മനപാഠമാക്കി
ഖാരിഅ് : പതിമൂന്നാമത്തെ വയസ്സിൽ മക്കയിലെ പ്രമുഖ ഖുറാൻ പാരായണമികവുള്ള വ്യക്തിയായി അറിയപ്പെട്ടു.
മുഫ്തി : പതിനഞ്ചാമത്തെ വയസ്സിൽ ഫത് വ നല്കാൻ കഴിവുള്ള വ്യക്തിയായി ഗുരുനാഥന്മാർ ഇമാമിനു അനുമതി നല്കി.
ഭാഷാജ്ഞാനം : ശുദ്ധമായ അറബി ഭാഷ കരസ്ഥമാക്കാൻ ഗ്രാമങ്ങളിൽ താമസിക്കുന്ന നാടോടി ഗോത്രമായ ഹുദൈൽ ഗോത്രത്തെ ആശ്രയിക്കുകയും അവരിൽ നിന്ന് അറബി ഭാഷ, സാഹിത്യം, ചരിത്രം , ആയുധ കല, കുതിരയോട്ടം തുടങ്ങിയവ പഠിച്ചെടുത്തു.
ഇമാം മാലിക്കി : മക്കയിലെ പഠനം പൂർത്തിയായപ്പോൾ മദീനയിൽ ചെന്ന് അക്കാലത്തെ പ്രമുഖ പണ്ഡിതനായ മാലിക്കി (റ അ) യുടെ (ഇദ്ദേഹമാണു മാലിക്കി മദ്ഹബിന്റെ ആചാര്യൻ) ശിഷ്യത്വം സ്വീകരിച്ചു. ഏതാണ്ട് 10 വർഷക്കാലം ഇദ്ദേഹത്തിന്റെ ശിഷ്യനായി ഇമാം തുടർന്നു.
യമനിൽ : പിന്നീട് യമനിലേക്ക് താമസം മാറ്റുകയും അവിടെ ഗവർണർക്ക് കീഴിൽ ജോലി ചെയ്യുകയും ചെയ്തു.
ബാഗ്ദാദിൽ : ഇമാമിന്റെ പാണ്ഡിത്യത്തെയും നിയമ നിഷ്ഠയെയും ഭയപ്പെട്ട ഗവർണറും യമനിലെ പ്രമാണി വർഗവും ഭരണകൂടത്തിനെതിരെ കലാപം നടത്തിയ അലവികളുടെ കൂടെ ഇമാമിനെ ചേർത്ത് പറഞ്ഞ് പിടികൂടിയ അലവികളോടൊപ്പം ഇമാമിനെയും ബാഗ്ദാദിലെ ഹാറൂൺ അൽ റഷീദിന്റെ അടുത്തേക്ക് അയച്ചു. വിചാരണ ശേഷം ഇമാമിന്റെ നിരപരാധിത്യം മനസ്സിലാക്കിയ ഖലീഫ ഇമാമിനെ വെറുതെ വിട്ടു. പിന്നീട് അവിടെ വിജ്ഞാന സമ്പാദനത്തിനായി കഴിച്ച് കൂട്ടി. ഇക്കാലത്ത് ഇമാം മാലിക്കി മദ്ഹബിലെ ഒരു പണ്ഡിതൻ എന്ന നിലയിലാണു അറിയപ്പെട്ടിരുന്നതും സ്വയം ഗണിച്ചിരുന്നതും. ഏതാണ്ട് 2 വർഷക്കാലം ഇവിടെ തുടർന്നു. ഇക്കാലത്ത് ഇമാം അബുഹനീഫയുറെ ശിഷ്യനായ മുഹമ്മദുബ്നു ഹസന്‍ ന്റെ ശിഷ്യത്വം സ്വീകരിച്ചു പഠനം നടത്തിയിരുന്നു.
മക്കയിൽ : പിന്നീട് മക്കയി തിരിച്ചെത്തിയ ഇമാം അവിടെ ദർസ് ആരംഭിക്കുകയും ദീർഘകാലം അവിടെ പഠനത്തിലും അധ്യാപനത്തിലുമായി തുടർന്നു. ഇക്കാലത്താണു ഖുര്‍ആനില്‍ നിന്ന് നിയമ നിര്‍ധാരണം ചെയ്യുന്നതിന്റെ അടിസ്ഥാന തത്വങ്ങള്‍ അടങ്ങിയ ഗ്രന്ഥമായ (ഉസൂലുൽ ഫിഖ്ഹ്) രിസാല ഇമാം രചിക്കുന്നത്. ഈ കാലത്താണ് അദ്ദേഹം സ്വതന്ത്ര മദ്ഹബിനു രൂപം നല്‍കുന്നത്. ഏതാണ്ട് 9 വര്‍ഷക്കാലം മക്കയില്‍ ജീവിച്ചു.
വീണ്ടും ബാഗ്ദാദില്‍ : വീണ്ടും ഇറാക്കിലേക്ക് വരികയും അവിടെ കര്‍മ്മ ശാസ്ത്ര പണ്ടിതനായി നിലകൊള്ളുകയും ചെയ്തു .. ഇവിടെ നിന്നാണ് അദ്ദേഹം അല്‍ ഹുജ്ജ എന്ന കര്‍മ്മ ശാസ്ത്ര ഗ്രന്ഥം രചിക്കുന്നത്. ഈ ഗ്രന്തതെയാന്‍ ഇമാമിന്റെ പഴയ അഭിപ്രായം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവിടെ അദ്ദേഹം 4 വര്ഷം കഴിച്ച് കൂട്ടി.
ഈജിപ്തില്‍ : ബാഗ്ദാദില്‍ നിന്ന് ഇമാം ഈജിപ്തിലേക്ക് പോവുകയും ശിഷ്ട കാലം അവിടെ കഴിച്ച് കൂട്ടുകയും ചെയ്തു. ഇവിടെ വെച്ചാണ് അദ്ദേഹം സ്വതന്ത്ര മദ്ഹബീ ഇമാമായി അറിയപ്പെടാന്‍ തുടങ്ങുന്നത്. അത് വരെയും മാളിക്കീ മദ്ഹബിന്റെ വക്താവായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അഞ്ച് വര്‍ഷക്കാലം ഈജിപ്തില്‍ കഴിച്ച് കൂട്ടി.
മരണം ; ഇമാം മരണപ്പെട്ടത് ഈജിപ്തില്‍ വെച്ചാണ് . വര്ഷം ഹിജ്റ 204
ഇനി കാര്യത്തിലേക്ക്
മറ്റ് ഇമാമുമാരുമായുള്ള ബന്ധം :
ഇമാം മാലിക്ക് :- ഇമാം മാലിക്കിന്റെ ശിഷ്യനായിരുന്നു ഇമാം ശാഫിഈ ... ഏതാണ്ട് പത്ത് വര്‍ഷക്കാലം ഈ ശിഷ്യത്വം നിലനിന്നു. ദീര്‍ഘ കാലം മറ്റുള്ളവരും അദ്ദേഹം സ്വയം തന്നെയും മാലിക്കീ മദ്ഹബിന്റെ അനുയായിയാനെന്നു കരുതിപോന്നിരുന്നു. മരണം വരെ, ഉസ്താദ് എന്നാണ് ഇമാം മാലിക്കിനെ അദ്ദേഹം സംബോധനം ചെയ്ത് പോന്നിരുന്നത്. എന്നാല്‍ പിന്നീട് മാലിക്കീ മദ്ഹബിലെ വിശകലന രീതിയും അഭിപ്രായങ്ങളെയും അദ്ദേഹം വിമര്‍ശന വിധേയമാക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ ഈജിപ്തിലെ ജീവിത കാലത്ത് 'മാളിക്കിനോടുള്ള വിയോജനം' എന്നാ പേരില്‍ ഗ്രന്ഥം രചിക്കുകയുണ്ടായി.
ഇമാം അബുഹനീഫ : ഇമാം അബുഹനീഫ മരണപ്പെടുന്നത് ഇമാം ശാഫിഈ ജനിക്കുന്ന ഹി ; 150 ലാണ്. എന്നാല്‍ അബുഹനീഫയുടെ പ്രമുഖ ശിഷ്യനായ മുഹമ്മദുബ്നു ഹസന്റെ ശിഷ്യത്വം സ്വീകരിക്കുകയും. പഠനം നടത്തുകയും ചെയ്തു. ഇറാഖീ ഫിഖ്ഹ് എന്നറിയപ്പെട്ടിരുന്ന ഹനഫീ മദ്ഹബിനെ അദ്ദേഹം പിന്നീട് വിമര്‍ശന വിധേയമാക്കുകയും, തത് വിഷയത്തില്‍ ഗ്രന്ഥം രചിക്കുകയും ചെയ്തു.
ഇമാം അഹ്മദുബ്നു ഹമ്പല്‍ : ശാഫി ഇമാമിന്റെ ശിഷ്യനായിരുന്നു ഇമാം ആഹ്മടുബ്നു ഹമ്പല്‍, അദ്ദേഹം മക്കയിലായിരുന്നപ്പോഴും പിന്നീട് ഇറാക്കിലേക്ക് വന്നപ്പോഴും ഇമാം അഹ്മദ്ബ്നു ഹമ്പല്‍ ഇമാമില്‍ നിന്ന് ശിഷ്യത്വം നില നിര്‍ത്തുകയും പഠനം നടത്തുകയും ചെയ്തു.
ജീവിച്ച കാലഘട്ടം :- അബ്ബാസിയ ഖിലാഫത്തിന്റെ ശോഭന കാലത്താണ് ഇമാം ശാഫീഈ ജീവിച്ചത്. ഏതൊരു പ്രശ്നത്തിലും ഇസ്ലാമിക ശരീഅത്തിനു തനതായ വിധിയും നിര്‍ദേശങ്ങളും ഉണ്ടെന്നാണ് യാഥാര്‍ത്ഥ്യം. അവ കണ്ടെത്താനുള്ള പഠന നിരീക്ഷണങ്ങള്‍ കര്‍മശാസ്ത്രകാരന്മാരുടെ ബൌധിക വികാസത്തിനും ജ്ഞാന വൈപുലീകരനത്തിനും അനുകൂല സാഹചര്യമായിരുന്നു . ഭരണകൂടമായ അബ്ബാസികളുടെ അധികാര ശക്തിക്ക് ഭീഷനിയാകാതിരിക്കുന്നിടത്തോളം അഭിപ്രായ-വിശ്വാസ-ചിന്താ സ്വാതന്ത്ര്യം ജനങ്ങള്‍ അനുഭവിച്ചിരുന്നു. സനാദിഖ (നിര്മത വാദികള്‍) യുമായുള്ള ആശയ സംഘട്ടനം നടന്ന കാലമായിരുന്നു അത്. അവരോടു ആശയ സംഘട്ടനത്തിനു മുഅതസിലികള്‍ എന്നൊരു വിഭാഗം രൂപം കൊണ്ടു. അവര്‍ തുടക്കത്തില്‍ നിര്മത വാദികളില്‍ നിന്ന് ഇസ്ലാമിനെ പ്രതിരോധിച്ചിരുന്നെങ്കില്‍, പിന്നീട് അവരുടെ തന്നെ ആശയങ്ങള്‍ മുഅതസിലികള്‍ ഇസ്ലാമിന്റെ രൂപത്തില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഇമാം ശാഫീ രണ്ടു കൂട്ടരെയും അവഗണിച്ചു.
കര്‍മ ശാസ്ത്ര നിദാനങ്ങള്‍ :- ശര്‍ഈ വിജ്ഞാന സ്രോതസ്സുകളെ ഇമാം ശാഫീ അഞ്ച് പടവുകളിലായി വിന്യസിച്ചിരിക്കുന്നു. ഓരോ പടവും അതിനു താഴെയുല്ലതിനേക്കാള്‍ പരിഗണനയര്‍ഹിക്കുന്നു. ഒന്ന് - ഖുര്‍ആനും പ്രാമാണികമായി സ്ഥിരീകരിക്കപ്പെട്ട സുന്നത്തും. രണ്ടു - സവിശേഷ ജ്ഞാനം നേടിയ പണ്ഡിതന്മാരുടെ അഭിപ്രായൈക്യം (ഇജ്മാഅ) .. മൂന്ന്‍ - ഭിന്നാഭിപ്രായം അറിയപ്പെട്ടിട്ടില്ലാത്ത സഹാബീ വീക്ഷണം. നാല് - സഹാബിമാര്‍ക്കിടയില്‍ അഭിപ്രായാന്തരമുള്ള വിഷയങ്ങളില്‍ ഖുര്‍ആനും സുന്നത്തുമായി ഏറെ അടുത്തു നില്‍ക്കുന്നതോ ഖിയാസി(ന്യായാധീകരണം)നു അനുകൂലമോ ആയ അഭിപ്രായം. ഇത്തരം വിഷയങ്ങളില്‍ സഹാബീ വൃത്തത്തിനു പുറത്തുള്ള അഭിപ്രായം പരിഗണനാര്‍ഹാമല്ല . അഞ്ച് - ഉപരി സൂചിത സ്രോതസ്സുകളില്‍ ഒന്നിനെ ആധാരമാക്കിയുള്ള ഖിയാസ് (ന്യായാധീകരണം)
അറബി ഭാഷ :- കലിമത്തു ശഹാദ ഉദ്ഘോഷിക്കാനും, ഖുര്‍ആന്റെ പാരായണത്തിനും നിര്‍ബന്ധമായ തക്ബീര്‍, തഷഹ്ഹുദ് തുടങ്ങിയവ ഉരുവിടാനും വേണ്ടി അറബി ഭാഷാ പഠനം ഏതൊരു മുസ്ലിമിനും നിര്‍ബന്ധമാണെന്ന് ഇമാം ശാഫി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നത്ര അറബി ഭാഷ പഠിക്കലാണ് നിര്‍ബന്ധമായത്. ഇസ്ലാമിക വിധി കണ്ടെത്തുന്നതിനു പണ്ഡിതന് അറബി ഭാഷ അനുപെക്ഷ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖുര്‍ആനും ഹദീസും ;- ഖുര്‍ആനുമായി ബന്ധപ്പെടുത്തി ഹദീസുകളെ ഇമാം ശാഫീഈ അഞ്ചു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്ന് - ഖുര്‍ആന്‍ പൊതുവായി പറഞ്ഞ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കുന്ന ഹദീസുകള്‍. രണ്ടു - ഖുര്‍ആനിലെ സാമാന്യ പ്രയോഗ(ആമ്മ്)ങ്ങളിലെ സാമാന്യാര്‍ത്ഥം തന്നെ ഉദ്ടെശ്യമായവ ഏതെന്നും വിശേഷാര്‍ത്ഥം കല്പിക്കപ്പെട്ടവ (മഖ്സ്വൂസ്) ഏതെന്നും വ്യക്തമാക്കുന്നവ; മൂന്നു - ഖുര്‍ആന്‍ വ്യക്തമാക്കിയ നിയമവിധികളുടെ അനുബന്ധ നിയമങ്ങളും വിധികളും സമര്‍പ്പിക്കുന്നവ . നാല് - ഖുര്‍ആന്‍ തീരെ സൂചിപ്പിച്ചിട്ടില്ലാത്ത വിധിവിലക്കുകള്‍ അവതരിപ്പിക്കുന്നവ. അഞ്ച് - ദുര്‍ബലപ്പെടുത്തുന്നതും (നാസിഖ്) ദുര്‍ബലപ്പെടുത്തപ്പെട്ടവ(മന്സ്വൂഖ്)തുമായ വിധികളെ സംബന്ധിച്ച് തെളിവ് നല്‍കുന്നവ
ഖിയാസ് ;- ഖിയാസ് (ന്യായാധീകരണം) ചെയ്യാനുള്ള പണ്ഡിതന്മാരുടെ അര്‍ഹതക്ക് ഉള്ള മാനദണ്ടങ്ങള്‍ . ഒന്ന് - അറബി ഭാഷയിലെ പ്രാവീണ്യം . രണ്ടു - ഖുര്‍ആനിലുള്ള അവഗാഹം . മൂന്ന്‍ - പ്രവാചക ചര്യ തുടങ്ങിയ ഇസ്ലാമിക വിജ്ഞാനീയങ്ങളിലുള്ള അറിവ്. നാല് - നല്ല ധിഷണാ ശക്തിയും നിരൂപണ പാടവവും .
ഇല്‍മുല്‍ കലാം :- "ഇല്‍മുല്‍ കലാമിന്റെ വക്താക്കളുടെ കാര്യത്തില്‍ എന്റെ അഭിപ്രായം അവരെ ഈന്തപ്പനമട്ടല്‍ കൊണ്ട് പ്രഹരിക്കുകയും ഒട്ടകപ്പുറത്ത് തലകീഴാക്കിയിരുത്തുകയും ജനമാധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിക്കുകയും വേണമെന്നാണ്. എന്നിട്ട് ഖുര്‍ആനും സുന്നത്തും അവഗനിച്ചവര്‍ക്കുള്ള പ്രതിഫലമാണിതെന്നു വിളംബരം ചെയ്യണം" - ഇമാം ശാഫീഈ
ഈമാന്‍ :- "ഈമാന്‍ വാക്കും പ്രവര്‍ത്തിയുമാണ്; അത് വര്‍ദ്ധിക്കുകയും ക്ഷയിക്കുകയും ചെയ്യും."- ഇമാം ശാഫീഈ
മദ്ഹബിന്റെ സ്വാധീനം :- ഇന്ന് ശാഫീഈ മദ്ഹബിനു സ്വാധീനത്തില്‍ രണ്ടാം സ്ഥാനം (ഹനഫി മദ്ഹബിന്റെ പിന്നാലെ) ഉണ്ട്. സ്വാധീനത്തിന്റെ കാരണം . ഒന്ന്‍ - ശാഫീ മദ്ഹബ് ഹദീസുകള്‍ക്ക് പ്രാധാന്യം നല്‍കി. അത് പോലെ തന്നെ ന്യായാധീകരനത്തിനും. ഇത് രണ്ടു കൂട്ടരെയും ആകര്‍ഷിച്ചു. രണ്ടു - ഇമാം ശാഫീഈ ക്ക് പ്രഗല്‍ഭരായ ശിഷ്യന്മാരുണ്ടായിരുന്നു. അവര്‍ മുഖേന മദ്ഹബ് പ്രചരിച്ചു. മൂന്ന്‍ - കാലങ്ങളായി മുസ്ലിം ഭരണാധികാരികളില്‍ മദ്ഹബിനു ഉണ്ടായിരുന്ന സ്വാധീനം. ഹിജ്റ 284 ല്‍ അബുസുര്‍അ മുഹമ്മദുബ്നു ഉസ്മാന്‍ അട്ടിമാശ്ഖി ഈജിപ്തില്‍ ഖാടിയായി നിയമിതനായതോടെ ന്യായാധിപ പദവികളില്‍ ശാഫി മദ്ഹബ് അതിന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇത് ഹി 358 വരെ നില നിന്നു . പിന്നീട് ഹി 567 ല്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണ കാലത്ത് വീണ്ടും മദ്ഹബ് ഔദ്യോഗികമായി. ശേഷം ബഹുരി മംലൂകുകള്‍ ഹി-648 അധികാരത്തില്‍ വന്നപ്പോഴും മദ്ഹബിനു പ്രഥമ പരിഗണന ലഭിച്ചു. ഹി/ക്രി 923/1517 ല്‍ ഉസ്മാനി ആധിപത്യം ഈജിപ്തില്‍ വന്നപ്പോള്‍ മുതലാണ് ശാഫീ മദ്ഹബിനു ഔദ്യോഗിക സ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് അത് ഹനഫി മദ്ഹബിനായി.
അൽ ഹുജ്ജയാണോ അതോ അൽ ഉമ്മാണോ?
മറുപടിഇല്ലാതാക്കൂ